Sports
കോൽക്കത്ത: ഇന്ത്യക്കെതിരായ കോൽക്കത്ത ടെസ്റ്റിൽ മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായി. രണ്ടു റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും നാലു റൺസുമായി കെയ്ൽ വെരെയ്നെയുമാണ് ക്രീസിൽ.
എയ്ഡൻ മാർക്രം (31), റയാൻ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), തെംപ ബാവുമ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്കു നഷ്ടമായത്. 18 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവ് 34 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.
കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ചെടുത്തു.
എന്നാൽ, തന്റെ രണ്ടാം സ്പെല്ലില് ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്‍ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.
സ്കോർ 120 റൺസിൽ നില്‍ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി.
Sports
ബ്രിസ്ബേൻ: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി-20 മത്സരം മഴ മൂലം നിർത്തിവച്ചു. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 4.5 ഓവറിൽ 52 റണ്‍സ് നേടിയപ്പോഴാണ് മഴ വില്ലനായി എത്തിയത്.
ഇന്ത്യയ്ക്കായി ഓപ്പണറുമാരായ അഭിഷേക് ശർമ 13 പന്തിൽ 23 റണ്‍സും ശുഭ്മാൻ ഗിൽ 16 പന്തിൽ 29 റണ്‍സും നേടി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Sports
ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.
ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്‍സും മാത്യു ഷോർട്ട് 25 റണ്‍സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.
ജോഷ് ഇംഗ്ലിസ് 12 റണ്‍സും ടിം ഡേവിഡ് 14 റണ്‍സും മാർക്കസ് സ്റ്റോയിൻസ് 17 റണ്‍സുമെടുത്തു.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു.
ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.