Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jasprit Bumrah

ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു; സ്‌ക്വാഡില്‍ സഞ്ജുവും

മുംബൈ: ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെ ഉൾപ്പെടുത്തി ഐസിസിയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ നാല് ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്.

സഞ്ജുവിനെ വിക്കറ്റ് കീപ്പറായും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനെ നായകനുമായാണ് ടീമിനെ പ്രഖ്യാപിച്ചത്. ഇയാന്‍ ബിഷപ്പ് ഉൾപ്പെടുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തെരഞ്ഞെടുത്തത്.

സഞ്ജുവിന് പുറമേ ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിൽ ഉൾപ്പെട്ട മറ്റ് ഇന്ത്യൻ താരങ്ങൾ. സഞ്ജുവിനൊപ്പം ഓപ്പണറായി പാക്കിസ്ഥാന്‍റെ സാഹിബ്‌സാദ ഫര്‍ഹാന്‍ ടീമിലെത്തി.

ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്സ്, വിൻഡീസ് ബൗളർ ജേസൺ ഹേൾഡർ, ദക്ഷിണാഫ്രിക്കൻ പേസർ ലുംഗി എൻഡിഡി, ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റാഷിദ്, സിംബാബ്‌വേ പേസർ ബ്ലെസിംഗ് മുസറാബാനി എന്നിവരാണ് ടീം അംഗങ്ങൾ

12-ാമനായി യുഎസ്എ ബൗളർ ഷാഡ്‌ലി വാൻ ഷാൽക്വിക്കും ഉൾപ്പെട്ടിട്ടുണ്ട്. ഷാഡ്‌ലി നാല് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റ് വീഴ്ത്തി. ഇന്ത്യക്കെതിരെയും പാക്കിസ്ഥാനെതിരെയും നാല് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിരുന്നു.

ടീം: സാഹിബ്‌സാദ ഫര്‍ഹാന്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, വില്‍ ജാക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, ജസ്പ്രിത് ബുംറ, ലുങ്കി എന്‍ഗിഡി, ആദില്‍ റഷീദ്, ബ്ലെസിംഗ് മുസറബാനി, ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക് (12-ാമന്‍).

Sports

ഈഡനിൽ കൊടുങ്കാറ്റായി ബുംറ; ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടം

കോൽക്കത്ത: ഇന്ത്യക്കെതിരായ കോൽക്കത്ത ടെസ്റ്റിൽ മികച്ച തുടക്കത്തിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകർച്ച. 120 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായി. രണ്ടു റൺസുമായി ട്രിസ്റ്റൺ സ്റ്റബ്സും നാലു റൺസുമായി കെയ്ൽ വെരെയ്നെയുമാണ് ക്രീസിൽ.

എയ്ഡൻ മാർക്രം (31), റയാൻ‌ റിക്കിൾട്ടൺ (23), വിയാൻ മുൾഡർ (24), ടോണി ഡി സോർസി (24), തെംപ ബാവുമ (മൂന്ന്) എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്കു നഷ്ടമായത്. 18 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്. കുൽദീപ് യാദവ് 34 റൺസ് വഴങ്ങി രണ്ടുവിക്കറ്റ് വീഴ്ത്തി.

കോൽക്കത്ത ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഓപ്പണർമാരായ റിയാൻ റിക്കിള്‍ടണും ഏയ്ഡന്‍ മാര്‍ക്രമും സ്വപ്നതുല്യമായ തുടക്കമാണ് നല്കിയത്. ഇരുവരും ചേർന്ന് 10.3 ഓവറില്‍ 57 റണ്‍സ് അടിച്ചെടുത്തു.

എന്നാൽ, തന്‍റെ രണ്ടാം സ്പെല്ലില്‍ ഓപ്പണര്‍മാരെ രണ്ടുപേരെയും മടക്കിയ ജസ്പ്രീത് ബുംറ ദക്ഷിണാഫ്രിക്കൻ കുതിപ്പിന് തടയിട്ടു. പിന്നാലെ സ്കോർ 71 റൺസിൽ നില്ക്കെ നായകൻ തെംപ ബാവുമയെയും പിന്നാലെ വിയാൻ മുൾഡറെയും പുറത്താക്കി കുൽദീപ് യാദവ് യാദവ് ആഞ്ഞടിച്ചു.

സ്കോർ 120 റൺസിൽ നില്ക്കെ ടോണി ഡി സോർസിയെ ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ ദക്ഷിണാഫ്രിക്ക പ്രതിസന്ധിയിലായി.

Sports

മഴ; ഇന്ത്യ-ഓസീസ് മത്സരം നിർത്തിവച്ചു

ബ്രിസ്ബേൻ: ഇന്ത്യ- ഓസ്ട്രേലിയ ട്വന്‍റി-20 മത്സരം മഴ മൂലം നിർത്തിവച്ചു. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 4.5 ഓവറിൽ 52 റണ്‍സ് നേടിയപ്പോഴാണ് മഴ വില്ലനായി എത്തിയത്.

ഇന്ത്യയ്ക്കായി ഓപ്പണറുമാരായ അഭിഷേക് ശർമ 13 പന്തിൽ 23 റണ്‍സും ശുഭ്മാൻ ഗിൽ 16 പന്തിൽ 29 റണ്‍സും നേടി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

Sports

ഓസീസിനെ തകർത്ത് ഇന്ത്യ

ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്‍റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന്‍റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.

ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്‍സും മാത്യു ഷോർട്ട് 25 റണ്‍സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.

ജോഷ് ഇംഗ്ലിസ് 12 റണ്‍സും ടിം ഡേവിഡ് 14 റണ്‍സും മാർക്കസ് സ്റ്റോയിൻസ് 17 റണ്‍സുമെടുത്തു.

ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.

ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.

ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Sports

ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം

ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്‍റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു.

ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്‍റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.

ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.

ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

Latest News

Corehub Up